2009, ഡിസംബർ 12, ശനിയാഴ്‌ച

ദില്ലി

എന്റെ ദില്ലി അനുഭവം രണ്ടു കാര്യങള്‍ കൊണ്ട് എക്കാലത്തും ഓര്‍ക്കാന്‍ കഴിയും.ഒന്ന് സച്ചിദാനന്ദനുമായുള്ള കൂടിക്കാഴ്ച്ച.പനിയും ആശുപത്രിയും ബോധവതിയുംഇവനെക്കൂടിയുംകവിബുദ്ധനുംമലയാളവും രചിച്ച ആവിരലുകളില്‍ സ്പര്‍ശിച്ചപ്പോള്‍ കവിതയുടെ ഏതോ പ്രചീനമായ അനുഭൂതി എന്നെ തൊട്ടു.ആ അലിവും സ്നേഹവുംഅനന്യ ദ്രുശ്യമായിരുന്നു. മറ്റൊന്നു താജ് അനുഭവമായിരുന്നു.നീലമേഘങ്ങള്‍ക്കു കീഴെ വിഷാദഛവിപുരണ്ട ഒരു കണ്ണുനീര്‍ത്തുള്ളിയായി അതു നില്‍ക്കുന്നു.വിസ്മയകരമായിരുന്നു ആ കാഴ്ച.ഷാജഹാനും മുമ്താസും എന്റെ ഓര്‍മകളില്‍ കണ്ണുനീരായി പെയ്തു....